കേള്‍വിയില്‍ നിന്നും അറിവിന്റെ കാലത്തേക്ക്...

കേള്‍വിയില്‍ നിന്നും അറിവിന്റെ കാലത്തേക്ക്...

കേള്‍വിയില്‍ നിന്നും അറിവിന്റെ കാലത്തേക്ക്...

 കേള്‍വിയില്‍ നിന്നും അറിവിന്റെ കാലത്തേക്ക്...



പള്ളി പൂട്ടി അമ്പലം പൂട്ടി മോസ്‌ക് പൂട്ടി. ശാസ്ത്രം ജയിച്ചു മതങ്ങള്‍ തോറ്റു! ഈശ്വര വിശ്വാസത്തെ കടന്നാക്രമിച്ച കാലങ്ങളായിരുന്നു കഴിഞ്ഞ മഹാവ്യാധിയുടേത്. ഐന്‍സ്റ്റീന്‍ ആണ് അത് പറഞ്ഞത്,   ''മതമില്ലാത്ത ശാസ്ത്രം അധാര്‍മികവും ശാസ്ത്രമില്ലാത്ത മതം അന്ധവിശ്വാസവുമത്രെ!''. 

ചരിത്രം തെളിയിച്ച സത്യമാണ് ഈ ശാസ്ത്രാന്വേഷി ഉറക്കെ പറഞ്ഞത്. അന്വേണത്തിന്റെ പാരമ്യതകള്‍ കയറുമ്പോഴും ഉള്ളിലെവിടെയോ ഒളിച്ചിരിക്കുന്ന ഒരു 'ദൈവകണ'ത്തെ കണ്ടുപിടിക്കാന്‍ നടത്തിയ പരീക്ഷണങ്ങ ളെല്ലാം ഇപ്പോഴും പെരുവഴിയിലാണ്. 

''ഇന്നലെച്ചെയ്‌തോരബദ്ധം, നരര്‍ക്കിന്നത്തെയാചാരമാകാം, നാളത്തെ ശാസ്ത്രമതാകാം, അതില്‍ മൂളായ്ക സമ്മതം രാജന്‍'' (കുമാരനാശാന്‍)

തലച്ചോറ് എന്നതാണ് പ്രപഞ്ചത്തിലെ മഹാത്ഭുതമെന്നും അതിനു കാണാനും സ്പര്‍ശിക്കാനും കേള്‍ക്കാ നും കഴിയുന്നത് മാത്രമേ സത്യമായിട്ടുള്ളൂ എന്നൊക്കെയാണ്. 'നിരീശ്വര'വാദികളുടെ കണ്ടെത്തലുകള്‍. മനു ഷ്യര്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍ ഗ്രഹണശേഷി മൃഗങ്ങളുടെ തലച്ചോറിനുണ്ടെന്നുള്ളത് ഇക്കഴിഞ്ഞ കവളപ്പാറ ഉരുള്‍പൊട്ടലില്‍ ലോകം തിരിച്ചറിഞ്ഞ പാഠമാണ്. അന്ന് പശുക്കളും ഇതര നാല്‍ക്കാലികളുമെല്ലാം ദുര ന്തം നേരത്തേ തിരിച്ചറിഞ്ഞു മലമുകളില്‍ അഭയം തേടി. 2020 സുനാമിക്കാലത്തും കെട്ടിയിട്ടിരുന്ന മൃഗങ്ങ ളൊഴികെ മറ്റുള്ളവ ഓടിരക്ഷപ്പെട്ടു. ഗ്രഹണശേഷിയുടെ അപാരതയില്‍ അഹങ്കരിക്കുന്നവര്‍ക്കൊരു പാഠം.

   ബഹുതരക്രീഡകള്‍ക്കിടയില്‍ ഒരിക്കല്‍പോലും മതം ആദ്യം മുതല്‍ പറഞ്ഞുകൊണ്ടിരുന്ന 'സൃഷ്ടി സംരക്ഷണ'ത്തിന്റെ ഒരു വാക്കുപോലും ഉള്‍ക്കൊള്ളുവാന്‍ ഈ കപടവാദികള്‍ക്കായില്ല എന്നത് ആദ്യത്തെ കുറ്റം. അവര്‍ ദൈവമില്ല എന്ന് പറയാന്‍ നിരന്തരം വായ തുറക്കുന്നതിന്റെ ഒരംശമെങ്കിലും ദൈവം നിര്‍മ്മിച്ച മലകളി ല്ലാതാകുന്നു, പുഴകള്‍ ഇല്ലാതാകുന്നു, പ്രാണവായു ഇല്ലാതാകുന്നു എന്നൊക്കെപ്പറയാന്‍ ചെലവഴിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു!. മനുഷ്യന്റെ ദുഷ്ടത പെരുകിയതിന്റെ പരിണിതഫലങ്ങള്‍ ആയിരുന്നു ബൈബിള്‍ ചരിത്രത്തില്‍ പോലും പ്രകൃതിദുരന്തങ്ങള്‍.

നിരീശ്വരവാദി പുരോഹിതനെ സന്ദര്‍ശിച്ച കഥ പ്രശസ്തമാണ്. ആ മേശപ്പുറത്ത് ഒരു സൗരയൂഥ മോഡല്‍ പ്രതിഷ്ഠിച്ചിരുന്നു. ഗ്രഹങ്ങളും ഉപഗ്രഹങ്ങളും വ്യാഴ വലയങ്ങളും ഒക്കെയായി ചുവടെ ശൂന്യാകാശ പ്രതീതി യില്‍ മനോഹരമായ നീലവെളിച്ചം കൂടി തെളിയിച്ചു. ആ നിശ്ചലദൃശ്യം നോക്കി യുക്തിവാദി ചോദിച്ചു ഇതാരാ ണ് ഉണ്ടാക്കിയത്. കത്തനാര്‍ വളരെ ഗൗരവത്തില്‍ പറഞ്ഞു അത്... കഴിഞ്ഞയാഴ്ച ഒരു ശബ്ദം കേട്ട് ഞാന്‍ ചെന്നു നോക്കിയപ്പോള്‍ മേശപ്പുറത്ത് ഇങ്ങനെയൊരു രൂപം ഉണ്ടായതായി ഞാന്‍ കണ്ടു. നിരീശ്വരവാദി പ്രതികരിച്ചു. തമാശ കളയൂ, ആരാണിത് ഉണ്ടാക്കിയത്. കത്തനാര്‍ ചൂടായി ഞാന്‍ പറഞ്ഞില്ലേ ഹേ! ഒരു പൊട്ടിത്തെറിയിലൂടെ സംഭവിച്ചതാണെന്ന്...കത്തനാര്‍ തുടര്‍ന്നു., ഹേ മനുഷ്യാ, ഈ കാണുന്ന ചെറിയൊരു നി ശ്ചലദൃശ്യത്തിനു പോലും ഒരു സ്രഷ്ടാവ് ഉണ്ടാകണമെന്ന് താങ്കള്‍ ശഠിക്കുന്നു. അപ്പോള്‍ പിന്നെ സൂക്ഷ്മമായി നിര്‍മ്മിച്ച ഈ സൃഷ്ടി വിസ്മയത്തെക്കുറിച്ച് ചപലതകള്‍ പറയുന്നതെന്തിന്?. എത്ര ഉദാത്തമായ കഥ.

ആകാശങ്ങള്‍ ദൈവത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു എന്ന സങ്കീര്‍ത്തനക്കാരന്റെ പാട്ട് (സങ്കീ.19) എത്ര നല്ല ഉദാഹരണമാണ്.

മതങ്ങള്‍ അസ്വീകാര്യമാകുന്നതിന്റെ കാരണം അതിലെ തിന്മകള്‍ പെരുകുന്നതിനാലാണ്. ദൈവത്തിന്റെ പേരിലുള്ള തിന്മകളെ മുതലാക്കിയാണ് പല നിരീശ്വര വാദങ്ങളും പച്ച പിടിക്കുന്നത്. 

മഹാവ്യാധികള്‍ തിരിച്ചറിവിനും ദൈവാന്വേഷണത്തിനുള്ള പാഠങ്ങളാണ്. പ്രാണനെടുക്കുന്ന പരീക്ഷണ ങ്ങള്‍ക്കൊടുവില്‍ ഇയോബ് പറയുന്ന വാക്യം ശ്രദ്ധേയമാണ്. ''ഞാന്‍ നിന്നെക്കുറിച്ചു ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാല്‍ നിന്നെ കാണുന്നു'' (42:5). അറിവില്ലായ്മ കൊണ്ടുപോലും ദൈവം ഇല്ല എന്ന മൂഢവിചാരം ഉണ്ടാകരുതെന്ന് സാരം.

side dish: ഈശ്വരന്‍ ഇല്ല എന്ന വാദത്തിന് ഈശ്വരനെത്തന്നെ കൂട്ടുപിടിക്കുന്ന പദം 'നിരീശ്വരവാദം'

                                                                                            -മുകളിലച്ചന്‍


Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3