ആരാണ് വിശുദ്ധനായ മനുഷ്യന്‍ - ഡോ. ബിജി ആനി തോമസ് B.D.S

ആരാണ് വിശുദ്ധനായ മനുഷ്യന്‍ - ഡോ. ബിജി ആനി തോമസ് B.D.S

 ആരാണ് വിശുദ്ധനായ മനുഷ്യന്‍ - ഡോ. ബിജി ആനി തോമസ് B.D.S

 ആരാണ് വിശുദ്ധനായ മനുഷ്യന്‍

   കൊച്ചു കുട്ടികളുടെ സണ്ടേസ്‌കൂള്‍ ക്ലാസ്സില്‍ വിശുദ്ധിയുടെ പൊരുളെന്തെന്ന് പറഞ്ഞു കൊടുക്കാനുള്ള ശ്രമത്തില്‍ അധ്യാപിക അവര്‍ക്കൊരു ലിസ്റ്റ് കൊടുക്കുന്നു. നാല്പതോളം തൊഴിലുകള്‍ എഴുതിയ പേപ്പര്‍ ഓരോരുത്തര്‍ക്കും കൊടുത്തിട്ട് മുന്‍ഗണനാക്രമത്തില്‍ നിങ്ങള്‍ ആരായിരിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നെഴുതാന്‍ പറഞ്ഞു. പലതരം തൊഴിലുകള്‍ക്കിടയില്‍ വിശുദ്ധന്‍ എന്ന പദവും ഉണ്ടായിരുന്നു. നല്ലൊരു ശതമാനം കുട്ടികളും വിശുദ്ധന്‍ എന്ന പദമെഴുതിയത് അവസാനത്തേതായിട്ടായിരുന്നു.

അധ്യാപിക കുട്ടികളോട് ചോദിച്ചു. എന്തു കൊണ്ടാണ് ആരും വിശുദ്ധന്‍ എന്ന വാക്ക് എഴുതാതിരുന്നത് എന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ പല ഉത്തരങ്ങളാണ് പറഞ്ഞത്. വിശുദ്ധനാകണമെങ്കില്‍ നീണ്ട പ്രാര്‍ത്ഥകള്‍ ചൊല്ലണം, മറ്റൊരു കൂട്ടര്‍ പറയുന്നു, വിശുദ്ധനാകാന്‍ കുറെയധികം നേരം പ്രാര്‍ത്ഥിക്കണം, നോമ്പുകളെല്ലാം നോക്കണം എന്നിങ്ങനെ കുറെയധികം പ്രത്യേകതകള്‍ ഉണ്ടായിരിക്കണമെന്ന് കുട്ടികള്‍ പറയുന്നു എന്നാല്‍ തങ്ങള്‍ക്ക് ഇങ്ങനെയൊന്നും ആകാന്‍ കഴിയില്ല എന്നവര്‍ എല്ലാവരും കൂടി പറഞ്ഞു. 

വിശുദ്ധിയെക്കുറിച്ച് പറയുമ്പോള്‍ മേല്‍പ്പറഞ്ഞ കുഞ്ഞുങ്ങളുടെ ധാരണയില്‍ നിന്ന് നമുക്ക് മാറ്റമൊന്നുമില്ല. നമ്മില്‍ നിന്നും മാറ്റി നില്‍ത്തപ്പെട്ട ഒരാള്‍, ആരുടെയൊക്കെയോ എന്തിന്റെയൊക്കെയോ മീതെ നില്‍ക്കുന്ന ഒരാളാണ് വിശുദ്ധന്‍ എന്ന് സാധാരണയായി വിവക്ഷിക്കുന്നു.എന്നാല്‍ അടുത്തിടെ വായിച്ച ഒരു പുസ്തകത്തിന്റെ ശീര്‍ഷകം എന്ന ചിന്തിപ്പിച്ചു.  

BeHuman and Be Holy

പൂര്‍ണ്ണ മനുഷ്യതയാണ് വിശുദ്ധിയുടെ പൊരുള്‍.

മനുഷ്യനാകുക. വിശുദ്ധനാകുക.

    വിശുദ്ധി സ്വച്ഛമായ പ്രഭയാണെങ്കില്‍ അതിന് പ്രകാശിക്കാനുള്ളതും പ്രതിഫലിക്കാനുള്ളതുമായ പ്രതലം മനുഷത്വം തന്നെയാണ്. പരസ്പരം പൂരകങ്ങളാണവ. ക്രിസ്തു തന്നെയും പൂര്‍ണ്ണമായി മനുഷ്യനും അതേ സമയം പൂര്‍ണ്ണമായി ദൈവവുമായിരുന്നുവെന്ന് (ദൈവത്വവും മനുഷ്യത്വവും ഒരു പോലെ) സണ്ടേസ്‌കൂള്‍ പാഠങ്ങളില്‍ പഠിച്ചിട്ടുണ്ട്.

    മനുഷ്യനായിരിക്കുക, മനുഷ്യര്‍ക്കൊപ്പമായിരിക്കുക.  എത്ര മനോഹരമായ സാധ്യതയാണത്.  We the People  എന്ന് മനുഷ്യര്‍ തെരുവായ തെരുവൊക്കെ കോറിയിട്ട് ഞങ്ങളും മനുഷ്യരാണ് ഞങ്ങള്‍ക്കൊപ്പം കൂടി ആയിരിക്കണം നിങ്ങള്‍ എന്ന് ഭരണകൂടം തിരിക്കുന്ന അധികാരികളോട് വിളിച്ച് പറഞ്ഞിട്ട് കാലമധികമായില്ല. പ്രത്യേകിച്ച് എക്കാലത്തെയും വര്‍ത്തമാനകാല ചരിത്രം അതാവശ്യപ്പെടുകയും ചെയ്യുന്നു.

    ഉല്‍പ്പത്തി പുസ്തകത്തിലൊരു പരാമര്‍ശമുണ്ട്. നിന്റെ സഹോദരന്‍ എവിടെയെന്ന് ദൈവം കായേനോട് ചോദിക്കുമ്പോള്‍ അയാള്‍ ഉത്തരം പറയുന്നില്ല. മറിച്ചൊരു ചോദ്യമാണയാള്‍ ചോദിക്കുന്നത്. ഞാനാണോ അവന്റെ കാവല്‍ക്കാരനെന്ന്. എന്തുമാത്രം ക്രൂരത നിറഞ്ഞ ചോദ്യമാണത്. നാമൊരു ദ്വീപുകളല്ല. ഒരു കൂട്ടുത്തുരവാദിത്വമുളിളവനാണ് മനുഷ്യന്‍. പരസ്പരം മാതമല്ല, ഒരു പുല്‍നാമ്പിനോടും നമുക്ക് ഉത്തരവാദിത്വമുണ്ട്. ഭൂമിയെ മറന്ന് മനുഷ്യനെ തമസക്കരിച്ച് കാപട്യങ്ങളെ ചേര്‍ത്ത് പിടിച്ച് അത്യാര്‍ത്തികളില്‍ മുഴുകിക്കഴിയുമ്പോള്‍ തിരിച്ചറിയാതെ പോകുന്ന യാഥാര്‍ത്ഥ്യം .

    എന്നിരുന്നാലും ചുറ്റുവട്ടങ്ങളില്‍ അത്തരം കാവലും സ്‌നേഹവും സൗഖ്യവും പകര്‍ന്നു കൊടുക്കുന്ന മനുഷ്യരുണ്ട് എന്നത് മനോഹരമായ കാഴ്ചയാണ്. Responsible Living  എന്ന വാക്ക് വളരെ ഇഷ്ടമാണ്. ഉത്തരവാദിത്വ പൂര്‍ണ്ണമായ ജീവിതം മക്കള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു കാര്യവും ഇത് തന്നെയാണ്.

    ജീവിതത്തില്‍ വിശുദ്ധിയെന്ന വാക്കിനെ ഏറെ ഉയരത്തില്‍ നിര്‍ത്തേണ്ട ആവശ്യമൊന്നുമില്ല. ജീവിതത്തിന്റെ സാധാരമത്വങ്ങളെ സ്വീകരിക്കുക. ഒരോരുത്തരും തങ്ങളുടെ ഇടങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോകുന്ന കാലത്ത് മനുഷ്യര്‍ക്കൊപ്പമായിരിക്കുക, അതും സഹിക്കുന്ന മനുഷ്യര്‍ക്കൊപ്പം നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത മനുഷ്യരാവുക. അത്രയെളുപ്പമല്ല എങ്കിലും.

    നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ് എന്ന് ക്രിസ്തുവിന്റെ സ്വരം മുഴങ്ങുന്നു. ഈ വരികള്‍ ക്രിസ്തുവിനെ അനുഗമിക്കുവെന്ന് പറയുന്നവര്‍ നെറ്റിയില്‍ കുറിച്ചേടേണ്ട വരിയാണ്. ഉപ്പാവുകയെന്നാല്‍ മനുഷ്യര്‍ക്കൊപ്പം അലിഞ്ഞുചേരുക.

കുറെകൂടി നനവും ഈര്‍പ്പവുമുള്ള മനുഷ്യനാകുക. വിശുദ്ധനാവുക ⬤

ഡോ. ബിജി ആനി തോമസ് B.D.S

സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, തുവയൂര്‍



Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3