നോമ്പനുഭവങ്ങള്‍ - ഫാ.ഡോ.ജോര്‍ജ്ജി ജോസഫ്

നോമ്പനുഭവങ്ങള്‍ - ഫാ.ഡോ.ജോര്‍ജ്ജി ജോസഫ്

നോമ്പനുഭവങ്ങള്‍ - ഫാ.ഡോ.ജോര്‍ജ്ജി ജോസഫ്

നോമ്പനുഭവങ്ങള്‍

അന്‍പോടും അലിവോടും സര്‍വ്വോപരി സ്‌നേഹത്തോടും ഒരാള്‍ കടുപോകുന്ന സമയങ്ങളാണല്ലോ നോമ്പിന്റെ കാലങ്ങള്‍. അത്തരത്തില്‍ ഒരാള്‍ ജീവിക്കുന്ന നന്മയുള്ള എല്ലാ സയമങ്ങളും നോമ്പിന്റെ അനുഭവങ്ങള്‍ ആണ് എന്ന് പറയാം. വീണ്ടും ആവര്‍ത്തിച്ചാല്‍ ഒരാളിലെ ഏറ്റവും വലിയ നന്മകളെയും ജീവിതത്തിന്റെ കൃപകളെയും അയാള്‍ക്ക് പ്രോജ്വലിപ്പിക്കുവാനുള്ള നല്ല അവസരങ്ങളാണ് നോമ്പ് പ്രദാനം ചെയ്യുന്നത്.

നിരപ്പിലൂടെ...

സഹനവും അതിലൂടെ കൈവരുന്ന സാഹോദര്യവും ഏറ്റവും പ്രാധാന്യമുള്ള ആത്മീയ ഉള്‍പ്രേരണകള്‍ ആണ് എന്ന് പൗരസ്ത്യ ആദ്ധ്യാത്മികത നമ്മെ പഠിപ്പിക്കുന്നുണ്ട്. ദൈവികതകളെ പ്രാപിക്കുവാന്‍ അനുരഞ്ജനത്തിന് കഴി വുള്ളതായി അനേക ശാസ്ത്രകണ്ടെത്തലുകള്‍ ഉണ്ട്. വി. വലിയ നോമ്പിലേക്ക് പ്രവേ ശിക്കുമ്പോള്‍ പ്രത്യേകിച്ചും ശുബ്‌ക്കോനോ ശുശ്രൂഷയിലൂടെ നിരപ്പിന്റെയും അതുവഴി കൈവരുന്ന ആന്തരിക സമാധാനത്തിന്റെയും സന്ദേശവാഹകരായി വി.നോമ്പിലേക്ക് പ്രവേശിക്കുകയാണ്. മനസ്സിന്റെ താളക്രമങ്ങളെ ശുദ്ധീകരിക്കുവാനുള്ള ഒരു പ്രധാനപ്പെട്ട വഴിയാണ് ക്ഷമിക്കുകയും അതുവഴി നിരപ്പിന്റെ അനുഭവത്തിലാവുകയും ചെയ്യുക എന്നത്. ശുബ്‌ക്കോനോ! ശുശ്രൂഷയില്‍ നാം പ്രാര്‍ത്ഥിക്കുന്നതുപോലെ നിരപ്പിലും സ്‌നേഹത്തിലും ആയിരിക്കുന്ന ഒരാള്‍ക്ക് ആണ് സമാധാന നാഥനായ പുത്രനെയും സമാധാന ദാതാവായ പിതാവിനെയും സത്യസ്‌നേഹത്തെ പൂര്‍ത്തിയാക്കുന്ന വി.റൂഹായേയും ലഭിക്കുന്നത്.

നിയന്ത്രണത്തിലൂടെ...

ഭക്ഷണ പാനീയങ്ങളിലും വിചാര വികാര പ്രകടനങ്ങളിലും ഉള്ള നിയന്ത്രണം നോമ്പിന്റെ സമയങ്ങളില്‍ സഭ നിഷ്‌കര്‍ഷിക്കുന്നു. ഒരാളുടെ ഭക്ഷണശൈലിയും വൈകാരികതയും അതുവഴി വിചാരതലങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്.  ഭക്ഷണ പ്രക്രിയകള്‍ക്ക് ഭൂരിഭാഗം ഊര്‍ജ്ജവും ചെലവിടുന്ന തലച്ചോറിന്റെ ഊര്‍ജ്ജവും ഭക്ഷണകാര്യങ്ങളില്‍ നിയന്ത്രണം വരുത്തുന്നതോടുകൂടി അവ മറ്റ് നല്ല കാര്യങ്ങളിലേക്ക് കേന്ദ്രീകരിക്കുവാന്‍ കഴിയുന്നു. പ്രാര്‍ത്ഥനകള്‍ക്കും ജാഗരണങ്ങള്‍ക്കും കൂടുതല്‍ സമയം ചെലവിടുമ്പോള്‍ അത് നമ്മുടെ ജീവിത വ്യാപാരങ്ങളെ കൂടുതല്‍ ശോഭയുള്ളതാക്കി തീര്‍ക്കുന്നു. പ്രത്യേകിച്ചും ദൈവ കരുണകള്‍ക്കായി അപേക്ഷിച്ചു കൊണ്ട് നടത്തുന്ന കുമ്പിടീല്‍.

നിയോഗത്തിലൂടെ...

നോമ്പിന്റെ എല്ലാ അനുഭവങ്ങളും പ്രത്യേകിച്ച് വി.വലിയനോമ്പിന്റെ ചിന്തകള്‍ നമുക്ക് തരുന്ന വെളിച്ചം എന്താണ്? ലോകത്തിന്റെ നാഥനായവന്‍ കഴുതപ്പുറത്ത് സഞ്ചരിച്ചു എന്നും ശിഷ്യരുടെ പാദങ്ങള്‍ കഴുകി എന്നും ക്രൂശില്‍ തറക്കപ്പെട്ടു എന്നും താന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നും നാം അറിയുമ്പോള്‍ ഇതിലൂടെ ക്രിസ്തുകടന്നു പോയ തന്റെ നിയോഗങ്ങളെ ക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാകുന്നു അത്. നോമ്പുകാര്‍ക്ക് ലഭിക്കുന്ന സഹനശക്തിയും ധനവാന്മാരുടെ വിനയവും ദരിദ്രര്‍ക്ക് സംരക്ഷണവും രോഗികള്‍ക്ക് സൗഖ്യവും (ഉയിര്‍പ്പ് പെരുന്നാള്‍) എല്ലാമെല്ലാം അവന്‍ നല്‍കുന്ന  ചില നിയോഗങ്ങളിലേക്ക് നമ്മെ ഒരുക്കുന്നതാണ് എന്ന തിരിച്ചറിവാണ് ഇത്.

ജീവിതത്തിലെ നിരപ്പിന്റെ അനുഭവങ്ങളും നിയന്ത്രണങ്ങളും ദൈവിക നിയോഗങ്ങളെക്കുറിച്ചുള്ള ബോദ്ധ്യങ്ങളും ഒരു മനുഷ്യനെ കൊണ്ട് ചെന്നെത്തിക്കുന്നത് യഥാര്‍ത്ഥ ഭക്തിയിലേക്കാണ്. ജീവിതത്തില്‍ ലഭിച്ച എല്ലാ നന്മകളും സഹജീവികള്‍ക്ക് നല്‍കുമ്പോഴാണ് നമ്മുടെ നോമ്പ് അര്‍ത്ഥവത്താകുന്നത് എന്നത് ശ്രദ്ധേയമാണ് 


 ഫാ.ഡോ.ജോര്‍ജ്ജി ജോസഫ്

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3