ജാഗ്രതയോടൊപ്പംകരുതലും *സംരക്ഷണവും വേണം
കൊവിഡ് നിയന്ത്രണങ്ങള്‍ നിയമവീക്ഷണത്തില്‍
കോവിഡ്കാല ലോക്സഡൗണിലൂടെ രാജ്യം കടന്നുപോകുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികൾ മിക്കവയും പുർവ്വ-ഭരണഘടനാ നിയമമായ 1897-ലെ പകർച്ചവ്യാധി രോഗനിയമപ്രകാരവും ദേശീയ ദുരന്തനിവാരണ നിയമപ്രകാരമായിരു ന്നു. 1897-ലെ സ്വാതന്ത്ര്യപൂർവ്വ പകർച്ചവ്യാധി രോഗങ്ങൾ നിയമം (എപ്പിഡെമിക് ഡിസീ സസ് ആക്ട്, 1897) കേരളം ഉൾപ്പെട്ട 1956-ലെ സംസ്ഥാന പുനഃസംഘടന നിയമം (STATE RE-ORGANIZATION ACT, 1956) പ്രാബല്യത്തിൽ വരുന്നതിനു (01.11.1956) മുമ്പ് നിലവിലുണ്ടായി രുന്ന പാർട്ട്-8 സംസ്ഥാനങ്ങളിൽ ബാധകമല്ല എന്നത് ഒരു പരമാർത്ഥമാകുന്നു. എന്നാൽ 2005-ലെ ദുരന്ത നിവാരണ നിയമമാകട്ടെ; ഏതൊരു വിപത്തിനെയോ, അത്യാഹിതത്തെയോ, ദുരന്തമായി കണക്കാക്കുന്ന ഒരു പൊതുനിയമമായി നിലകൊള്ളുമ്പോൾ; കോവിഡ് പോലെ യുള്ള ഒരു മഹാമാരിയുടെ സമയത്ത് ഉടലെടുക്കാവുന്ന മുഴുവൻ സാഹചര്യങ്ങളെയും കൈയ്യടക്കത്തോടെ നേരിടാൻ പര്യാപ്തമാണോ എന്നത് സംവാദവിഷയമാണ്. ഈ സാഹ ചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ നിയമനിർമ്മാണ അധികാരങ്ങളും പകർച്ചവ്യാധിയുമായി ബന്ധപ്പെട്ടുകിടക്കുന്ന നിയമനിർമ്മാണ വിഷയ ങ്ങളും പരിശോധനവിധേയമാക്കേണ്ടത് ഉചിതമാണ്.
നിയമനിർമ്മാണ യോഗ്യതയും അധികാരവും
വിഷയങ്ങളുടെ അടിസ്ഥാനത്തിൽ നിയമനിർമ്മാണ അധികാരം, ഭാരത ഭരണഘടനയുടെ 7-ാം പട്ടികയിലെ വിവിധ എൻട്രികൾ പ്രകാരം വിതരണം ചെയ്തിരിക്കുന്നത്, ഒരു ഫെഡ റൽ രാഷ്ട്രീയ ഘടനയുടെ അടിസ്ഥാനമായാണ്. നിയമ നിർമ്മാണ വിഷയം, പട്ടികയിലെ യൂണിയൻ ലിസ്റ്റിലോ സ്റ്റേറ്റ് ലിസ്റ്റിലോ വരുന്നതാണെങ്കിൽ നിർണ്ണയിക്കപ്പെടേണ്ട ചോദ്യം നിയമനിർമ്മാണ യോഗ്യതയും അധികാരവും അടിസ്ഥാനപ്പെടുത്തിയാണ്. വിഷയങ്ങളുടെ സമാനതകൾ മൂലം പലപ്പോഴും ഈ വ്യവസ്ഥ സങ്കീർണ നിയമ സമസ്യകളും ഭരണഘടനാപ്രതിസന്ധികളും ഉയർത്താറുണ്ട്. സങ്കീർണതകൾ ഉണ്ടാവുന്നത് ഒന്നുകിൽ കേന്ദ്രമോ ഒരു സംസ്ഥാനമോ ഒന്നു മറ്റൊന്നിന്റെ നിയമനിർമ്മാണ മേഖലയിൽ കടന്നു കയ റുമ്പോഴോ; അല്ലെങ്കിൽ രണ്ടുനിയമങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ടാകുമ്പോഴോ ആണ്. കേന്ദ്ര-സംസ്ഥാന നിയമങ്ങൾ തമ്മിലുള്ള വിരുദ്ധത രണ്ടു സാഹചര്യങ്ങളിലാണ് പ്രധാന മായും ഉണ്ടാവുക. ഒന്നാമതായി, വിവിധ മേഖലകളിലും, അനുവദിക്കപ്പെട്ട മണ്ഡലങ്ങളിലും നിർമ്മിച്ച നിയമങ്ങൾ പരസ്പരാതിക്രമത്താൽ (ഓവർലാപ്) സംഘർഷത്തിലാവുക. രണ്ടാമ ത്; ഭരണഘടനയിലെ 7-ാം ഷെഡ്യൂളിലെ കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ കേന്ദ്ര ത്തിനും സംസ്ഥാനത്തിനും നിയമങ്ങളുണ്ടാവുകയും, സംഘർഷമുണ്ടാവുകയും ചെയ്യു മ്പോൾ. ഭരണഘടന വ്യവസ്ഥയിൽ രാജ്യം മുഴുവനായോ ഏതെങ്കിലും ഒരു ഭാഗത്തിനായോ നിയമ നിർമ്മാണം നടത്തേണ്ടത് ഇന്ത്യൻ പാർലമെന്റാണ്, ഒരു പ്രത്യേക നിയമത്തിന്റെ ഭരണഘ ടനാ സാധുത വലിയ ഒരു അളവുവരെ പരിശോധിക്കപ്പെടേണ്ടത് അതാത് സമയത്ത് പ്രചാരത്തിലുള്ള സാമൂഹിക പശ്ചാത്തലം കൂടി കണക്കിലെടുത്താണ്. നിയമ പരിപാലനത്തിൽ പരിഗണിക്കപ്പെടേണ്ട് പ്രാധാന്യമുള്ള ഘടകങ്ങൾ, മാറുന്ന സാമൂഹിക ജീവിതതത്ത്വവും പ്രതീക്ഷകളുമാണ് എന്ന് ഭാരതത്തിലെ പരമോന്നത നീതിപീഠം 2008-ലെ അനുജ് ഗാർഗ് കേസിൽ പറയുകയുണ്ടായി. നിയോഗിക്കപ്പെട്ട ഒരു വിഷയത്തിൽ നിയമം നിർമ്മിക്കുവാ നുള്ള നിയമനിർമ്മാണ സഭയുടെ അധികാരം നിരുപാധികവും; ഭരണഘടനയിൽ പ്രതിപാദി ച്ചിട്ടുള്ള പരിമിതികൾക്കു മാത്രം വിധേയവുമായിരിക്കും.
ഭരണഘടനയുടെ 246-ാം അനുച്ഛേദപ്രകാരം നിയമ-നിർമ്മാണ വിഷയങ്ങളുടെ അടിസ്ഥാന ത്തിൽ ഭരണഘടനയുടെ 7-ാം പട്ടികയിലെ 1-ാം ലിസ്റ്റിൽ (യുണിയൻ ലിസ്റ്റ്) പ്രതിപാദിച്ചിരി ക്കുന്ന വിഷയങ്ങളിൽ പാർലമെന്റും, 2-ാം ലിസ്റ്റിൽ (സ്റ്റേറ്റ് ലിസ്റ്റ്) പറഞ്ഞിരിക്കുന്ന വിഷയ ങ്ങളിൽ സംസ്ഥാനങ്ങളും; 3-ാം ലിസ്റ്റിലെ (കൺകറന്റ് ലിസ്റ്റ്) വിഷയങ്ങളിൽ സാഹചര്യമനു സരിച്ച് കേന്ദ്രമോ, സംസ്ഥാനങ്ങളോ; നിയമനിർമ്മാണം നടത്താവുന്നതാണ്. ഭരണഘടന യിലെ ഈ 3 ലിസ്റ്റുകളിലും ഉൾപ്പെടാത്ത ഏതൊരു വിഷയത്തെപ്പറ്റിയും അവശേഷിക്കുന്ന അധികാരം 248-ാം അനുച്ഛേദ പ്രകാരം പാർലമെന്റിൽ നിക്ഷിപ്തമാണ്,
എന്നാൽ 254-ാം അനുച്ഛേദ പ്രകാരം, പാർലമെന്റിന് അധികാരമുള്ള ഒരു വിഷയത്തിൽ ഒരു സംസ്ഥാന നിയമത്തിലെ ഏതെങ്കിലുമൊരു വകുപ്പ്; പാർലമെന്റ് പാസ്സാക്കിയ നിയമത്തിലെ ഏതെങ്കിലുമൊരു ഒരു വകുപ്പിനു വിരുദ്ധമാണെങ്കിൽ; പാർലമെന്റ് പാസ്സാക്കിയ നിയമം സംസ്ഥാന നിയമത്തെ അതിജീവിക്കുകയും; സംസ്ഥാന നിയമത്തിലെ വകുപ്പ് വൈരുദ്ധ്യ ത്തിനിടയായിടത്തോളം അസാധുവും ആയിരിക്കും. ഈ വിഷയത്തിലുള്ള ഏക അപവാദം പാർലമെന്റ് പാസ്സാക്കിയ നിലവിലുള്ള ഒരു നിയമത്തിലെ ഏതെങ്കിലും വകുപ്പിന് വിരുദ്ധ മായി പാസ്സാക്കപ്പെട്ട ഒരു സംസ്ഥാന നിയമത്തിന് 254(2)-ാം അനുച്ഛേദ പ്രകാരം, രാഷ്ട്രപ തിയുടെ അംഗീകാരം ലഭിച്ചാൽ ആ സംസ്ഥാനത്ത് സംസ്ഥാന നിയമമായിരിക്കും പ്രാബല്യ ത്തിലുണ്ടാവുക. ചുരുക്കി പറഞ്ഞാൽ 254-ാം അനുച്ഛേദപ്രകാരം നിയമങ്ങൾ തമ്മിൽ വൈരുദ്ധ്യത്തിനിടയായാൽ അത് പാർലമെന്റിന് ആധിപത്യം നൽകുകയും, രാഷ്ട്രപതി യുടെ അംഗീകാരം കിട്ടാത്തിടത്തോളം സംസ്ഥാന നിയമത്തിലെ വൈരുദ്ധ്യമുള്ള വകുപ്പു കൾ അസാധുവും ആയിരിക്കും. എന്നാൽ വൈരുദ്ധ്യമില്ലാത്തിടത്തോളം കാലം രണ്ട് നിയമ ങ്ങൾക്കും പ്രാബല്യമുണ്ടായിരിക്കും.
പകർച്ചവ്യാധി പ്രതിരോധ നിയമനിർമ്മാണം
ഭരണഘടനയുടെ 246-ാം അനുച്ഛേദ പ്രകാരമുള്ള 7-ാം പട്ടിക പരിശോധിച്ചാൽ നിയമ നിർമ്മാണ അധികാരങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വിഭജിച്ചിരിക്കുന്നതിൽ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന എൻടീസ് പ്രധാനപ്പെട്ടവയാണ്:
സംസ്ഥാന സർക്കാരിന്റെ നിയമനിർമ്മാണ അധികാരങ്ങളിൽ പൊതുകമം, പൊതു ആരോ ഗ്യവും ശുചിത്വവും; ആശുപ്രതികൾ, ഡിസ്പെൻസറികൾ മുതലായവയും; 3-ാം ലിസ്റ്റിന്റെ 33-ാം എൻട്രിയിൽ പ്രതിപാദിക്കുന്നതൊഴിച്ചുള്ള വസ്തുക്കളുടെ ഉൽപ്പാദന, സമാഹരണ, വിതരണവും ഉൾപ്പെടുന്നെങ്കിൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്ല്യ അധികാരം നൽകുന്നവയാണ് സാംക്രമിക രോഗങ്ങളുടെയോ കീടങ്ങളുടെയോ സംസ്ഥാനാന്തര വ്യാപ നപ്രതിരോധം; വിലനിയന്ത്രണം മുതലായവ. എന്നാൽ സംസ്ഥാനാന്തര കുടിയേറ്റവും, ക്വാറ ന്റെയും സംബന്ധിച്ചുള്ള നിയമനിർമ്മാണ അധികാരം കേന്ദ്ര സർക്കാരിൽ പൂർണ്ണമായി നിക്ഷിപ്തമായിരിക്കുന്നു. ഇതിനുപുറമേയാണ് ഒരു സർക്കാരിലും ഭരണഘടനാപരമായി നിക്ഷിപ്തമല്ലാത്ത മറ്റ് അവശേഷിക്കുന്ന (residuary) വിഷയങ്ങളെപ്പറ്റിയുള്ള കേന്ദ്രസർക്കാ രിന്റെ അധികാരം.
പകർച്ചവ്യാധി പ്രതിരോധത്തിൽ നിയമനിർമ്മാണം ഏതെങ്കിലുമൊരു സർക്കാരിന്റെ ഒറ്റയാൾ പ്രവൃത്തിയല്ല, മറിച്ച് അവരവർക്കായി ഭരണഘടനയിൽ നീക്കിവയ്ക്കപ്പെട്ട വിഷയങ്ങളിൽ അതാതു സർക്കാരുകൾ മറ്റൊരു സർക്കാരിന്റെ അധികാര പരിധികൾ ലംഘിക്കാതെ ചെയ്യേണ്ട ഒരു കൂട്ടായ യത്നമാണ്. നമ്മൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്ന അനുഭവങ്ങളിൽ നിന്നും മനസ്സിലാക്കാവുന്നത് കോവിഡ് കാല നിയന്ത്രങ്ങൾ സാധാരണ പൗരന്റെ മൗലികാവകാശങ്ങളെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിക്കുന്നു എന്നുള്ളതാണ്.
അത് പൗരനെ സംബന്ധിച്ച് ഭരണഘടനയുടെ 19-ാം അനുച്ഛേദം ഉറപ്പ് നൽകുന്ന സ്വാതന്ത്യ ങ്ങളുടെ മേലാണെങ്കിൽ; വ്യക്തിക്ക് 21-ാം അനുച്ഛേദം ഉറപ്പാക്കുന്ന ജീവിക്കാനുള്ള അവകാ ശത്തിനും, വ്യക്തിസ്വാതന്ത്ര്യത്തിനും മുകളിലാണ്. സ്വാതന്ത്ര്യത്തിനുമുകളിലുള്ള നിയന്ത ണങ്ങൾ ന്യായമായത് (reasonable restrictions) ആയിരിക്കണം എന്ന് അടിവരയിടുമ്പോൾ; ജീവിക്കാനുള്ള അവകാശവും, വ്യക്തിസ്വാതന്ത്ര്യവും നിയന്ത്രിക്കപ്പെടേണ്ടത് നിയമത്താൽ അംഗീകൃതമായ നടപടിക്രമ (procedure established by law) ത്തിലായിരിക്കേണം എന്ന് ഭരണ ഘടന അനുശാസിക്കുന്നുണ്ട്. 1897-ലെ പകർച്ചവ്യാധി നിയമമോ, ആ നിയമത്തിലെ അധികാരത്താൽ പുറത്തിറക്കിയ സർക്കാർ ഉത്തരവുകളോ, 2020-ലെ പകർച്ചവ്യാധി ഓർഡി നൻസോ അതിനുത്തരമല്ല. ആത്മപരിശോധനപരമായി അപഗ്രഥിച്ചാൽ അവ അഭൂതപൂർവ്വ മായ ഒരു വസ്തുതയെ നേരിടാനുള്ള താൽക്കാലിക സാന്ത്വനം മാത്രം.
നമുക്കാവശ്യം, ലോക്ഡൗൺ പാഠങ്ങൾ ഉൾകൊണ്ട്, വ്യക്തതയോടെയുള്ള നിയമ നിർമ്മാണമാണ്. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവരവരുടെ നിയമ നിർമ്മാണ മണ്ഡലങ്ങളിൽ ഊർജ്ജിതായി മുഴുകണം. ഓർക്കേണ്ടത്; സ്വാതന്ത്ര്യങ്ങളും, അവകാശങ്ങളും അപരിമിതമായ നന്മകളല്ലെങ്കിലും; ഭരണഘടന പ്രതിനിധാനം ചെയ്യുന്നത് സ്വാത്രന്ത്യം ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ അധികാരപ്രതമായിരിക്കുന്നിടത്തോളം കാലം; നിയമത്തിന്റെ അപര്യാപ്തത മൂലമോ; നടപടിക്രമങ്ങൾ സ്ഥാപിക്കാത്ത നിയന്ത്രണ് ങ്ങൾ മൂലമോ ഒരു പൗരനും അവന്റെ പൗരാവകാശങ്ങളോ, ഒരു വ്യക്തിക്കും അവന്റെ വ്യക്തി സ്വാതന്ത്ര്യമോ ഹനിക്കപ്പെടാതിരിക്കട്ടെ. കാരണം, നമ്മുക്കാവശ്യം ജാഗ്രതയോടൊപ്പം കരുതലും സംരക്ഷണവും കൂടിയാണ്.⏺
അഡ്വ. റോഷൻ ഡി, അലക്സാണ്ടർ
ലേഖകൻ കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ്