മഴ പെയ്ത നാല്പതു ദിവസങ്ങള്‍- ഫാ. തോമസ് വര്‍ഗ്ഗീസ് ചാവടിയില്‍

മഴ പെയ്ത നാല്പതു ദിവസങ്ങള്‍- ഫാ. തോമസ് വര്‍ഗ്ഗീസ് ചാവടിയില്‍

മഴ പെയ്ത  നാല്പതു ദിവസങ്ങള്‍- ഫാ. തോമസ് വര്‍ഗ്ഗീസ് ചാവടിയില്‍

മഴ പെയ്ത  നാല്പതു ദിവസങ്ങള്‍

 കൂട്ടുകാരെ നിങ്ങള്‍ ഓര്‍ക്കുന്നു ണ്ടെന്നു കരുതുന്നു 2018ലെ വലിയ പ്രളയകാലം. നമ്മുടെ കൊച്ചു കേരളത്തിന്റെ വളരെ വലിയ ഭാഗം വെള്ള ത്താല്‍ മുങ്ങിപ്പോയ വലിയ കഷ്ടപ്പാടിന്റെ കാലം. തോടുകളും ആറുകളും കരകവി ഞ്ഞ് വീടിന്റെ രണ്ടാം നിലയോളം എത്തി യത്. ധാരാളം മനുഷ്യരുടെ ജീവന്‍ നഷ്ടമായി. മനുഷ്യനിര്‍മ്മിതമായ പല തടസ ങ്ങളും, ബണ്ടുകളും, മതിലുകളും എന്തിന് ഡാമുകള്‍ വരെ തകര്‍ത്തു കൊണ്ട് പ്രളയം പടര്‍ന്നു. പ്രളയം കഴിഞ്ഞപ്പോള്‍, വീടു കള്‍ നഷ്ടമായവര്‍ കന്നുകാലികള്‍ നഷ്ട മായവര്‍, കൃഷി നഷ്ടമായവര്‍ എങ്ങനെ എണ്ണിയാലൊടുങ്ങാത്ത ദുരിതം മാത്രം ബാക്കിയായി. നിങ്ങള്‍ ശ്രദ്ധിച്ചു കാണുമോ എന്തോ ? നമ്മുടെ റോഡുകള്‍ എല്ലാം നശിച്ചും, റോഡില്‍ അടിഞ്ഞുകുടിയ അഴു ക്കില്‍ മുഴുവന്‍ നാം അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ആയിരുന്നു. പ്ലാസ്റ്റിക്ക് കവറുകള്‍, കുപ്പികള്‍, ടൂത്ത് പേസ്റ്റിന്റെ ഒഴിഞ്ഞ സാഷകള്‍, ബ്രഷുകള്‍ എന്നു വേണ്ട നാം വലിച്ചെറിഞ്ഞ സര്‍വ്വ പാഴ്‌വസ്തുക്കളും തിരികെ നമ്മുടെ പരിസരത്തേക്കു തന്നെ തിരികെ വന്നു. ഇപ്പോള്‍ ഇതൊക്കെ പറയുന്നത് എന്തിനാ ണെന്ന് നിങ്ങള്‍ ചിന്തിക്കും, അതു മറ്റൊന്നിനുമല്ല കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുവാനാണ്.

 സാധാരണ കേരളത്തിലെ മെയ് മാസം നല്ല ഉണക്കു കാലമാണ്. പക്ഷേ കഴിഞ്ഞ വര്‍ഷം മെയ് മാസം പ്രളയ സമാനമായ അന്തരീക്ഷമാണ് ഉണ്ടായത്. സാധാരണ മഴക്കാലമായ ജൂണ്‍ മാസത്തില്‍ മഴ പെയ്ത തുമില്ലാ. ചുരുക്കത്തില്‍ ഈ അപ്രതീക്ഷിത കാലാവസ്ഥ മാറ്റത്തിനു പിന്നില്‍ എന്താണ്. അത് നമ്മുക്കെല്ലാം അറിയാവുന്നതു പോലെ മനുഷ്യന്റെ  പ്രകൃതിക്കുമേലുള്ള കൈ കടത്തല്‍ കൊണ്ട് ഉണ്ടാകുന്നതാണ്.

നോഹയുടെ കാലത്തെ പ്രളയം

ഉത്പത്തി പുസ്തകം 6.78 എന്നി അദ്ധ്യാ യങ്ങളില്‍ നോഹയുടെ കാലത്തെ മഹാപ്രളയത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ പ്രളയത്തിന്റെ കാരണമായി പറയുന്നത് മനുഷ്യന്റെ ദു:ഷ്ടത വര്‍ദ്ധിച്ചതും ഹൃദയ വിചാരം ദോഷമുള്ളതും ആയതു കൊണ്ടാണ് പ്രളയം സംജാതമായത്. സ്വന്തം സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കു വാന്‍ എന്തും ചെയ്യാന്‍ തയ്യാറായ മനു ഷ്യന്‍ സ്വന്തം സഹോദരങ്ങളെ മാത്രമല്ല സഹജീവികളെയും, മലയേയും പുഴയേയും, മരങ്ങളെയും വെറുതേ വിട്ടില്ല. ആധുനി ക സംസ്‌കാരം എന്ന പേരില്‍ പണത്തിനും സൗകര്യങ്ങള്‍ക്കും വേണ്ടി സര്‍വ്വതിനെയും നശിപ്പിക്കുന്നതില്‍ അവന് യാതൊരു കുറ്റബോധവും തോന്നുന്നില്ല. മാത്രമല്ല ബഹിരാകാശത്ത് കൂടുകൂട്ടാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നുള്ള മനസ്സിന്റെ അഹങ്കാരം ഇന്നു മാത്രമല്ല മനുഷ്യന്റെ ആദ്യ ചരിത്രം മുതല്‍ കണ്ടെത്താം. 

ഒരു പെട്ടകം ഒരു ലോകം

നോഹയുടെ കാലത്ത് മനുഷ്യന്റെ  അതിക്രമം വര്‍ദ്ധിച്ചപ്പോള്‍ സര്‍വ്വ സൃഷ്ടിയുടെയും നാ ശത്തിലേക്കാണ് അത് ചെന്നെത്തിയത്. എന്നാല്‍ എല്ലാ ജീവജാലങ്ങളില്‍ നിന്നും മനുഷ്യരില്‍ നിന്നും കുറെ പേര്‍ നോഹ ഉണ്ടാക്കിയ പെട്ടകത്തില്‍ രക്ഷപ്പെട്ടു. അങ്ങനെ സര്‍വ്വനാശത്തില്‍ നിന്നു സൃഷ്ടിയെ ദൈവം സംരക്ഷിച്ചു. ലോകം ഒരു കുടുംബം എന്ന ബോധ്യം മനുഷ്യര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പരസ്പരം ആശ്രയിക്കാതെ ആര്‍ക്കും ജീവിക്കാന്‍ കഴിയില്ലന്നത് എല്ലാവരും സൗകര്യപൂര്‍വ്വം മറക്കുന്നു. നമ്മുടെ വീ ട്ടിലെ ഒരംഗത്തിനു മാത്രമല്ല നമ്മുടെ സഹ ജീവികളില്‍ ഒരു പുല്‍നാമ്പിന്റെ പോലും നാശം നമ്മുടെ ജീവിതത്തിന് നന്മയല്ല എന്നു തിരിച്ചറിയണം.

കോവിഡ് എന്ന മഹാമാരി

മനുഷ്യന്റെ ഹൃദയ വിചാരം അഹങ്കാരം കൊണ്ടു നിറയുകയും, ശാസ്ത്രത്തെ കൊണ്ട് അസാധ്യമായി ഒന്നുമില്ലാ എന്നും ആധുനി ക മനുഷ്യന്‍ ചിന്തിച്ചു ദൈവത്തെ മറന്നു ജീവിക്കയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും ഒരു മഹാമാരി കോവിഡിന്റെ രൂപ ത്തില്‍ കടന്നു വന്നത്. വെറും ഒരു സോപ്പു കുമിളയെ അതിജീവിക്കുവാന്‍ കഴിയാത്ത കൊറോണാ വൈറസിന് മനുഷ്യ ജാതിയെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിഞ്ഞു.

ചുരുക്കത്തില്‍ മനുഷ്യന്‍ പ്രകൃതിയോട് ക്രൂരത കാട്ടിയാല്‍ പ്രകൃതി തന്നെ അതിന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍ ശ്രമിക്കും എന്നതിന്ന് ഉത്തമ ഉദാഹരണമാണ് കോവിഡ് മഹാമാരി. മനുഷ്യന്‍ തന്റെ സമ്പത്തു വര്‍ ദ്ധിപ്പിക്കുവാന്‍ പ്രകൃതി വസ്തുക്കളെ അമിതമായി ചൂഷണം ചെയ്യുകയും അതിലും അധികമായി മാലിന്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പരമ്പരാഗത കൃഷി രീതികള്‍ക്കു പകരം ധാരാളം വിളവു കിട്ടുവാന്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു. മനുഷ്യന് സ്വതവേ ഉണ്ടായിരുന്ന പല കഴിവുകളും, ആരോഗ്യ വും ശാസ്ത്ര സാങ്കേതിക വിദ്യയുടെ അമിത ഉപയോഗം മൂലം നഷ്ടമായി. അതായത് പുതിയ പുതിയ രോഗങ്ങളും അവയെ പ്രതിരോധിക്കുവാനുള്ള ശക്തിയുമില്ലാതായി.

പ്രളയവും മഹാമാരിയും കടന്നു പോകും

മനുഷ്യന്‍ അധിജീവിക്കുവാന്‍ കഴിവുള്ള ജീവിയാണ്. അതുകൊണ്ട് തന്നെ ഈ മഹാമാരിയും, പേമാരിയും ഒക്കെ മനു ഷ്യന്‍ അധിജീവിക്കും. എല്ലാം പഴയ പടി യാകും. ആര്‍ഭാഡ ജീവിതവും, ആഡംബ ര കല്യാണങ്ങളും വീണ്ടും സജീവമാകും. ഉള്ളതുകൊണ്ടു ജീവിക്കുന്നതിനു പകരം ധാരാളം വസ്ത്രങ്ങളും, ആവശ്യത്തിലതികം ഭക്ഷണ സാധനങ്ങളും ഉപയോഗിച്ച് മതി മറന്ന് ജീവിക്കും. കൃഷി ഭുമികള്‍ തരിശിട്ട് പണം മാത്രം ലക്ഷ്യവെച്ച് ജീവിക്കും. എല്ലാ സ്ഥലവും മാലിന്യം കൊണ്ട് നിറയ്ക്കും. അങ്ങനെ പോയാല്‍ മനുഷ്യന്റെ അതി ജീവനത്തിനുള്ള കരുത്തും ഇല്ലാതാക്കും

ഉപസംഹാരം

ഈ കാലഘട്ടത്തില്‍ ദൈവ വിശ്വാസം വളരെ അധികം ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടമാണ്. സകലരും ദൈവത്തെ കുറ്റപ്പെടുത്തും. ആരാ ധനാലയത്തില്‍ പോയില്ലങ്കിലും ഇനി കുഴ പ്പമില്ലാ എന്ന നിലവരും. എന്നാല്‍ ഈ മഹാമാരി കഴിയുബോള്‍ അറിയാം എത്ര പേര്‍ക്ക് യഥാര്‍ത്ഥ വിശ്വാസമുണ്ടായിരുന്നു എന്ന്. പ്രളയത്തിനു ശേഷം എട്ടു പേര്‍ അവ ശേഷിച്ചതുപോലെയാകും ഭക്തരുടെ സ്ഥിതി. സമൂഹത്തോടും സഹജീവികളോടും കട പ്പാടില്ലാതെ നാം എത്ര ഭക്തരെന്ന് അവകാശ പ്പെട്ടാലും ദൈവം അവ സ്വീകരിക്കുകയില്ല.

ഇത് ഒരു നോമ്പുകാലമാണ്, വിശുദ്ധ കുര്‍ ബ്ബാന പോലും നേരാംവണ്ണം ഭക്ഷിക്കുവാന്‍ വിലക്കപ്പെട്ട നോമ്പുകാലം. ആരാധനയേ യും, ബലികളേയും സഹജീവികളെയും സഹോ ദരങ്ങളെയും മറന്ന് എത്ര മനോഹരമായി ഉരുവിട്ടാലും ദൈവം അവയെ സൂക്ഷിച്ച് നോക്കുന്നുണ്ടന്ന്, ഒരോ മഹാമാരികളും പ്രകൃതി ക്ഷോഭങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 


ഫാ. തോമസ് വര്‍ഗ്ഗീസ് ചാവടിയില്‍


Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3