കോവിഡാനന്തര ആദ്ധ്യാത്മീകത: ഒരു പുനര്‍ വായന
മൂപ്പന്മാരേ, ഇതു കേള്‍പ്പിന്‍, ദേശത്തിലെ സകല നിവാസികളുമായുള്ളോരേ, ചെവിക്കൊള്‍വിന്‍; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? (യോവേല്‍ 1:1,2)
മേല്‍പ്പറഞ്ഞ വാചകം ക്രിസ്തുവിന് മുമ്പ് യഹോവ യോവേല്‍ പ്രവാചകനിലൂടെ അരുളിചെയ്ത ചോദ്യമാണങ്കിലും. നമ്മുടെ കാലത്ത് കോവിഡ് എന്ന മഹാമാരിയുടെ സന്ദര്‍ഭത്തില്‍ അതിന് വളരെ പ്രസക്തിയുണ്ട്.
ഇപ്പോഴുള്ളവരോ ഇന്നുവരേയോ ഇതിനു മുമ്പമുള്ള തലമുറയില്‍ ഉള്ളവരോ അനുഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള ഭയാനകമായ അവസ്ഥ സംജാതം ചെയ്തിട്ടുണ്ട്. എന്നാല്‍ മനുഷ്യന്‍ പ്രതിസന്ധികളുടെ മുന്‍പില്‍ പകച്ചു നില്‍ക്കുന്നവനല്ല പ്രത്യുത അതിനെ തരണം ചെയ്യുവാന്‍ പ്രാപ്തിയുള്ളവനും, ബഹുമുഖവിധത്തില്‍ രൂപപ്പെടുത്തി എടു ക്കുവാന്‍ ശ്രമിക്കുന്നവനുമാണ്. കോവിഡാനന്തര ജീവിതം എപ്രകാരമെന്ന് ലോകം വളരെ ആഴത്തില്‍ അര്‍ത്ഥവത്തായി ചിന്തിക്കുന്ന പരിതസ്ഥിതിയിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. രാഷ്ട്രീയ, സാംസ്‌ക്കാരിക, സാമ്പത്തിക, ബൗദ്ധിക, പാരിസ്ഥിതിക രംഗങ്ങളില്‍ കോവിഡാനന്തര ജീവിത ക്രമ ത്തെക്കുറിച്ച് വിവിധ മേഖലകളില്‍ ചിന്തിക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്യുന്നു. അതോടൊപ്പം കോവിഡാനന്തര ആദ്ധ്യാത്മികതയെക്കുറിച്ച് അന്വേഷണവും തത്ഫലമായി നടപ്പില്‍ വരുത്തേണ്ട മൂല്യാ ധിഷ്ഠിത മതജീവിതത്തെക്കുറിച്ചും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
2019 മാര്‍ച്ച് മുതല്‍ നാം അനുഭവിച്ചുവരുന്നത് സമാനതകളില്ലാത്ത’’ അടച്ചിടീല്‍ തന്ത്രമാണ്’’അതിനെ Lock down എന്ന് ആംഗലേയ ഭാഷയില്‍ ആലങ്കാരികമായി വിശേഷിപ്പിക്കുന്നു. ഈ അടച്ചിടലില്‍ അല്ലെങ്കില്‍ അകലം സൂക്ഷിക്കലില്‍ അടച്ചിടേണ്ടി വന്ന ബഹുസ്ഥാപനങ്ങളില്‍ ഒന്നാണല്ലോ ദൈവാലയങ്ങളും. ആളും, അനക്കവും, ആര വവും ഉണ്ടായിരുന്ന ദൈവാലയങ്ങളില്‍ (എല്ലാ മതങ്ങള്‍ക്കും ബാധകം) ആരും പ്രതീക്ഷിക്കാത്ത സമയത്ത് പെട്ടെന്ന്, ആവശ്യത്തിനു മാത്രം (അത്യാവശ്യ അനുഷ്ഠാനങ്ങള്‍ മാത്രം നടത്തുവാനുള്ള അനുവാദം, സര്‍ക്കാര്‍ ഭാഷയില്‍).
പ്രവൃത്തിക്കാനുള്ള അര്‍ദ്ധസമ്മതത്തോടെ, പൂട്ടുവീണു. കോവിഡ്: അകലം സൂക്ഷിക്കലിലൂടെയും കൈകഴുകലിലൂടെയും, അണുനശീകരണത്തിലൂടെയും പ്രതിരോധ കുത്തിവയ്പ്പിലൂടെയും. പതിയെ അകന്നു പോകുന്ന ഈ അവസരത്തില്‍, മുന്‍പ് അടച്ചിട്ട പ്രസ്ഥാനങ്ങളെല്ലാം പൂര്‍വ്വാധിക ശക്തിയോടെ തുറന്നിട്ടും, ദൈവാലയങ്ങള്‍ അതിന്റെ പൂര്‍ണ്ണ ശക്തിയില്‍ (ആളു കൂടുന്നതാണ് ആദ്ധ്യാത്മികത എന്ന സാമാന്യ തത്വത്തിന്റെ അടിസ്ഥാനത്തില്‍) പ്രവര്‍ത്തനക്ഷമത വീണ്ടെടുത്തിട്ടില്ല.
ഇനി നാം ആഴത്തില്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദൈവാലയത്തില്‍ ആളെ ക്കൂട്ടാന്‍ എന്താണ് മാര്‍ഗ്ഗം. ബദല്‍ ക്രമങ്ങള്‍ എന്തെങ്കിലും ആവിഷ്‌ക്കരിച്ചാല്‍, ആരാധനയുടെ സമയം കുറച്ചാല്‍, എന്നും പെരുന്നാളാഘോഷിച്ചാല്‍ (നേര്‍ച്ച ഭക്ഷണം ഉണ്ടാകും എന്ന അര്‍ത്ഥത്തില്‍) സ്വീകരണ, ഘോഷയാത്ര മാമാങ്കങ്ങള്‍ സംഘടിപ്പിച്ചാല്‍ അല്ലെങ്കില്‍ ഇത്തിരി സംഘര്‍ഷങ്ങളൊക്കെ ഉണ്ടാക്കിയാല്‍, കാരണം സംഘര്‍ഷത്തിലും, അപകടത്തിലും കാഴ്ചക്കര്‍ അഥവാ കാണികള്‍ ഉണ്ടാകുമല്ലോ! ശരിയാണ് മേല്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ കാണികള്‍ കൂട്ടമായി ദൈവലായത്തില്‍ എത്തിച്ചേരും പക്ഷേ യേശുക്രിസ്തുവിലൂടെ വിഭാവനം ചെയ്യപ്പെട്ട ആദ്ധ്യാത്മിക യാഥാര്‍ത്ഥ്യത്തിന് വിപരീതമായിരിക്കും അത്.
യേശുക്രിസ്തു തന്റെ സ്വര്‍ഗ്ഗാരോഹണ സമയത്ത് നല്‍കിയ കല്പന ഏറെ ശ്രദ്ധേയമാണ്.
‘‘എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ട് യെറുശലേമിലും യഹുദ്യയില്‍ എല്ലായിടവും,ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള്‍ ആകും എന്നു പറഞ്ഞു’’.അപ്പൊ.പ്രവൃത്തി 1.8
യഥാര്‍ത്ഥത്തില്‍ കാഴ്ചക്കാരില്‍ നിന്നും സാക്ഷികളിലേക്കുള്ള വളര്‍ച്ചയാണ് യഥാര്‍ ത്ഥ ആദ്ധ്യാത്മികത. അപ്രകാരമുള്ള ഒരു മാറ്റം കോവിഡാനന്തര ആദ്ധ്യാന്മികതയില്‍ ഉണ്ടാകണം.
‘‘എന്റെ പിതാവിനാല്‍ ആകര്‍ഷിക്കപ്പെട്ടിട്ടല്ലാതെ ആര്‍ക്കും എന്റെ അടുക്കല്‍ വരുവാന്‍ കഴിയുകയില്ല’’.
പിതാവാം ദൈവത്താല്‍ ആകര്‍ഷിക്കപ്പെടുന്നവര്‍ കൂടിവരുന്ന ഇടമായി ദൈവാലയങ്ങള്‍ രൂപപ്പെടണം. എന്റെ ആലയം പ്രാര്‍ ത്ഥനാലയം എന്നു വിളിക്കപ്പെടും നിങ്ങ ളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ത്തിരിക്കുന്നു. (വി.മത്തായി 21:13)
സംഗതി വളരെ ലളിതം. ഒട്ടും പ്രയാസമില്ലാത്ത അവസ്ഥ. രണ്ട് കാര്യം ശ്രദ്ധിച്ചാല്‍ മതി കോവിഡാനന്തര ആദ്ധ്യാത്മീക ക്രമീകരണം ശുഭം. ഒന്ന്, മനുഷ്യരെ ആകര്‍ഷിക്കുന്ന ദൈവം വസിക്കുന്നയിടമായി (കള്ളന്മാരുടെ ഗുഹ എന്ന ക്രിസ്തുവചനം ശ്രദ്ധിക്കുക) ദൈവാലയം മാറുക, രണ്ട,് കാഴചക്കാരെയല്ല സാക്ഷികളെ രൂപപ്പെടുത്തുന്ന അനുഭവമായി ആദ്ധ്യാത്മികതയെ പരുവപ്പെട്ടുത്തുക.
പറയാന്‍ എന്തെളുപ്പം, കേള്‍ക്കാന്‍ എന്തു സുഖം, എഴുതാനാണെങ്കില്‍ ഒട്ടും ബുദ്ധിമുട്ടില്ല. പക്ഷെ പ്രവര്‍ത്തിയില്‍ വരുത്താന്‍ ഓ! പ്രവൃത്തിയില്‍ വരുത്തണം എന്നത് പണ്ടേ നമ്മുടെ പക്ഷത്തു നിന്നും പോയല്ലോ.
''Better words are never a substitute for responsible deeds". സുഖമുള്ള വാക്കുകള്‍ ഉത്തരവാദിത്വമുള്ള പ്രവര്‍ത്തിക്ക് പകരമാകുന്നില്ല. ദൈവം യഥാര്‍ത്ഥത്തില്‍ വസിക്കുന്ന ഇടമായി, സാക്ഷികളെ രൂപപ്പെടുത്തുന്ന ഇടമായി ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ മാറണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേതീരു. അത് ഒരു സാക്ഷിയുടെ (witness) നാല് ഗുണങ്ങളുടെ പ്രതിപാദനത്തിലൂടെ സൂചിപ്പിക്കട്ടെ.
a) നിരന്തരം സത്യത്തില്‍ ജീവിക്കുക.
കോടതിയില്‍ സാക്ഷി പറയുന്നതിനു മുമ്പ് നടത്തുന്ന മൂന്ന് പ്രസ്താവനകള്‍ നമുക്ക് അറിയാവുന്നതാണ് ''സത്യമേ പറയൂ, മുഴുവന്‍ സത്യവും പറയും, സത്യമല്ലാതെ മറ്റൊന്നും പറയില്ല''.
അര്‍ദ്ധസത്യം, അസത്യം പോലെ വിഷമയമായതു കൊണ്ടാണെന്ന് തോന്നുന്നു ഈ സത്യ പ്രസ്താവനകള്‍ ഇങ്ങനെ നടത്തുന്നത്. അസത്യം അരങ്ങ് വാഴുന്ന, ആളെക്കൂട്ടുന്ന ഇന്നത്തെ ലോകത്തില്‍ സത്യത്തില്‍ ജീവിക്കുന്നവര്‍ക്കു മാത്രമെ സാക്ഷിയാകാന്‍ കഴിയൂ''. ഓരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോട് വ്യാജം സംസാരിക്കുന്നു, കപടമുള്ള അധരത്തോടും, ഇരുമനസ്സോടും കൂടെ അവര്‍ സംസാരിക്കുന്നു'' സങ്കീര്‍ത്തനം 12:3. എന്നത് ഇന്നത്തെ ലോകത്തില്‍ പ്രസക്തമാണ്. അതിനാലാണ് 'ഭൂരിപക്ഷം' എന്ന വാക്ക് ആവര്‍ത്തിക്കുന്നത്. ആവര്‍ത്തിച്ച് പറഞ്ഞ് നുണയെ സത്യമാക്കാനുള്ള ശ്രമ മാണ് എവിടെയും. ഒരുപോലെ സംസാരിക്കുന്നതാണെളുപ്പം പക്ഷെ അതില്‍ സത്യമുണ്ടാകണമെന്നില്ല. ''സത്യത്തിന് അനുകൂലമല്ലാതെ സത്യത്തിന് പ്രതികൂലമായി ഞങ്ങള്‍ക്ക് ഒന്നിനും കഴിവില്ലല്ലോ''(2 കോരിന്ത്യര്‍ 13:8)
നമ്മുടെ രാഷ്ട്രപിതാവ് സത്യമാണ് ദൈവം എന്നാണ് പറയുന്നത്. അതിനാലാണ് തന്റെ ആത്മകഥക്ക് 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' എന്ന് പേര് കൊടുത്തിരിക്കുന്നത്. സത്യത്തിന്റെ കേന്ദ്രങ്ങളായി ആദ്ധ്യാത്മിക സ്ഥലങ്ങള്‍ മാറുമ്പോള്‍ അവിടെ സാക്ഷ്യമുള്ള അനുഭവങ്ങളുണ്ടാകും
b) വിശ്വാസത്തോടൊപ്പം വിശ്വസ്തതയും.
വിശ്വാസത്തിന്റെ കേന്ദ്രങ്ങളാണ് ആത്മികസ്ഥലങ്ങള്‍. എന്നാല്‍ തങ്ങള്‍ വിശ്വസിക്കുന്ന ശരികളോട് കടപ്പാടും, വിധേയത്വവും ആഴമേറിയ അടുപ്പവും ഉണ്ടാകുമ്പോഴാണ് വിശ്വസ്തരാകുന്നത്. വിശ്വാസികള്‍ക്ക് പഞ്ഞ മില്ലാത്ത കാലത്ത് വിശ്വസ്തര്‍ക്കുമാത്രമേ മറ്റുള്ളവരെ ആകര്‍ഷിക്കാന്നുള്ള. താന്‍ വിശ്വസിച്ച സത്യത്തിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ സ്‌തേഫാനോസ് തയ്യാറായപ്പോള്‍ (പ്രവൃത്തി 6.8-7.60) അദ്ദേഹത്തിനു ജീവന്‍ നഷ്ടപ്പെട്ടു എങ്കിലും, ക്രിസ്തു ശരീ രമായ സഭയിലേക്ക് അനേകര്‍ ആകര്‍ഷിക്കപ്പെട്ടു. ഉത്തമനും, വിശ്വസ്തനും (അതായത് കഠിനാധ്വാനിയും, വിശ്വസ്തനും) ആയതുകൊണ്ടാണ് (വി.മത്തായി 25:23) താലന്ത് ഇരട്ടിയാക്കിയവന്‍ യജമാനന്റെ സന്തോഷത്തിലേക്ക് പ്രവേശിച്ചത് ഉത്തമന്‍ ലക്ഷ്യബോധമുള്ളവനും അതായത് കഠിനാധ്വാനി യും, വിശ്വസ്തന്‍ ലക്ഷ്യം പ്രാപിക്കുന്നതിനു ള്ള പ്രക്രിയയില്‍ ആദിയോടന്തം സത്യം പുലര്‍ത്തുന്നവനും ആയരിക്കും. ഇവ രണ്ടും ഒരുപോലെ ഒത്തുവരുമ്പോഴാണ് ജീവിത വിജയം ആത്യന്തികമായി പ്രാപിക്കുന്നത്. മരണപര്യന്തം വിശ്വസ്തനായിരിക്ക എന്നാല്‍ ഞാന്‍ ജീവകിരീടം നിനക്ക് തരും. (വെളിപാട് 2.10)
യഹോവയുടെ സകല വിശുദ്ധന്മാത്മമായുള്ളോരേ അവനെ സനേഹിപ്പിന്‍ യഹോവ വിശ്വസ്തന്മാരെ കാക്കുന്നു.(സങ്കീ. 31.23)
വിശ്വാസം വിശ്വസ്തതയായി തെളിഞ്ഞു നി ല്‍ക്കുന്ന സ്രോതസ്സായി വൈാലയങ്ങള്‍ രൂപപ്പെടുമ്പോള്‍ കാന്തത്തോട് ആകര്‍ഷിക്കപ്പെടുന്ന പച്ചിരുമ്പു പോലെ അവിടേക്ക് ആകര്‍ഷിക്കപ്പെടുന്നവര്‍ അനേകരുണ്ടാകും.
c). അനുഭവമാണ് സാക്ഷിയുടെ സമ്പത്ത്.
സാക്ഷി, താന്‍ നേരിട്ട് കണ്ടതും, കേട്ടതുമാണ് സാക്ഷിത്വമായി പറയുന്നത്. കേട്ടുകേള്‍വികളല്ല സ്വന്തം അനുഭവമാണ് സാക്ഷിയുടെ സമ്പത്ത്. ആദിമ നൂറ്റാണ്ടില്‍ സഭയിലേക്ക് സമൂഹം ആകര്‍ഷിക്കപ്പെട്ടത് സാമ്പത്തികമായ ആകര്‍ഷണ ശക്തികൊണ്ടല്ല. പ്രത്യുത ''ആദിമുതലുള്ളതും, ഞങ്ങള്‍കേട്ടതും, സ്വന്ത കണ്ണുകൊണ്ട് കണ്ടതും, ഞങ്ങള്‍ നോക്കിയ തും, ഞങ്ങളുടെ കൈതൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ച് ജീവന്‍ പ്രത്യക്ഷമായി -ഞങ്ങള്‍ കണ്ട് സാക്ഷീകരിക്കുകയും പിതാവിനോട് കൂടെയിരുന്ന് ഞങ്ങള്‍ക്ക് പ്രത്യക്ഷമായ ജീവനെ നിങ്ങളോട് അറിയിക്കുകയും ചെയ്യുന്നു. (1യോഹന്നാന്‍ 1:1,2)
കണ്ടും, തൊട്ടും അനുഭവിച്ചറിഞ്ഞ യഥാര്‍ ത്ഥമായ ക്രിസ്തുവിനെ പ്രഘോഷിച്ചപ്പോള്‍ അവിടുന്ന് ഒരു പ്രതിഭാസമല്ല, ഒരു ആശയൂവുമല്ല പ്രത്യുത യാഥാര്‍ത്ഥ്യമായി തോന്നിയതിനാലാണ് സമൂഹം സഭയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.
യഹൂദരല്ലാതിരിക്കെ യഹൂദരെന്ന് കളവായി പറയുന്നവര്‍ ദൈവത്തിന്റെ പള്ളിക്കാരല്ല,സാത്താന്റെ പള്ളിക്കാരാണന്നാണ് വെളിപ്പാട് പുസ്തകത്തിലൂടെ വി. യോഹന്നാന്‍ വിളിച്ചു പറയുന്നത്. (വെളിപാട് 3.9) മാത്രവുമല്ല ''ഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല, ശീതവാനുമല്ല ശീതോഷ്ണവാനാകയാല്‍. നിന്നെ എന്റെ വായില്‍ നിന്ന് ഉമിണ്ണുകളയും. (വെളിപാട് 3.15) എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഓ! ഇത് ഫിലദല്‍ഫിയിലെ സഭയോടും, ലവുദിക്യയിലെ സഭയോടുമുള്ള മുന്നറിയപ്പാല്ലെ! മലങ്കര സഭയോടലല്ലല്ലോ! വായിക്കുന്നവന്‍ ചിന്തിച്ചുകൊള്ളട്ടെ.
ഉപസംഹാരം
കോവിഡാനന്തരം പള്ളിയില്‍ ആളെക്കൂട്ടാന്‍ ശ്രമിക്കുന്നതിനു മുന്‍പ് ഒന്നു സ്വയം ചോദിക്കുക. കാഴ്ചക്കാരെ കൂട്ടാനോ, സാക്ഷികളെകൂട്ടാനോ ഈ ശ്രമം? ആദ്യത്തേതാണങ്കില്‍ ക്രിസ്തുവീണ്ടും ക്രൂശിക്കപ്പെടും (എബ്രായര്‍ 6.4) അല്ല സാക്ഷിത്വമുള്ളവരെ രൂപപ്പെടുത്താനാണങ്കില്‍ വിശുദ്ധ ഇടങ്ങളായി ആദ്ധ്യാത്മീക കേന്ദ്രങ്ങളെ നിലനിര്‍ത്തുക. അവ അതില്‍ തന്നെ ദൈവകൃപ പരിലസിക്കുന്ന ഇടങ്ങളാണ്. അവയുടെ സ്ഥാപനം ദേശത്തില്‍ നിന്നും അവയെ നാം മാറ്റാതിരിക്കുക. സത്യവും, വിശ്വസ്തതയും, ജീവിത വിശുദ്ധിയും നിറയുന്ന ദൈവഭയമുള്ളവരായി നമുക്ക് മാറാം. ഒരു ബദല്‍ മാര്‍ഗ്ഗവും വേണ്ട ശരിയായ മാര്‍ഗ്ഗത്തിലൂടെ ചരിച്ചാല്‍ അവിടേക്ക് ആളുകള്‍ വന്നുകൊള്ളും; ഈയ്യാം പാറ്റകളായല്ല പച്ചിരുമ്പുകളായി. സര്‍വ്വശക്തന്‍ എല്ലാവരേയും അനുഗ്രഹിക്കട്ടെ.
ഫാ. ജോജി കെ. ജോയി കലതിവിളയില്‍