ഒരു സാധുവിന്‍റെ സുന്ദരവഴികൾ
ഉദാത്ത ജീവിതം നയിച്ച വന്ദ്യ വയോധിക വൈദികരുടെ ജീവിതാനുഭവങ്ങൾ കോർത്തിണക്കുന്ന 'ഇടയ വഴികൾ' എന്ന ഒരു പരമ്പര....പുതുപ്പാടി ആശ്രമത്തിന്‍റെ അംഗത്വ രജിസ്റ്ററിൽ നിന്നും പേരു വെട്ടി ജീവഗ്രന്ഥത്തിലേക്ക് ദൈവം എഴുതിച്ചേർത്ത, കെ .ഐ ഫിലിപ്പ് റമ്പാച്ചൻ ; സമാനതകളില്ലാത്ത ഒരാൾ.
എത്ര സമ്പാദിച്ചിട്ടും മതിവരാതെയും അനുഭവയോഗം ഇല്ലാതെയും സന്യാസി എന്ന വാക്കിൻ്റെ അർത്ഥം ചവറ്റുകൊട്ടയിൽ കളയുന്നവരുടെ നാട്ടിൽ, ജീവിതത്തിൽ ഇന്നുവരെ നയാപൈസ ശമ്പളം പ്രതിഫലമായി വാങ്ങാത്ത വൈദികന്‍. സ്വകാര്യ സമ്പാദ്യം ഇല്ലാതിരുന്ന ആൾ.
ആൾക്കൂട്ടത്തിൽ തനിയെ നടന്നവനും ആയിരങ്ങളെ ചേർത്ത് പിടിച്ചവനും.
ഇതാ! ജീവിച്ചു കൊതി തീർന്ന ഒരാൾ. ഭൂമിയിൽ ഏറ്റവും വലിയ സന്തോഷവാനാണ് താനെന്ന് പറയുന്നത് പണക്കൊഴുപ്പിലല്ല ജീവിത സാക്ഷാത്കാരത്തിലത്രെ!. അനാഥരെയും കുഷ്ഠരോഗികളുടെ മക്കളെയും എയ്ഡ്സ് രോഗികളുടെ കുഞ്ഞുങ്ങളെയും കുളിപ്പിച്ചും ചോറ് വാരി കൊടുത്തും ആത്മസമ്പന്നനായ ഒരാൾ.
പ്രസ്ഥാനങ്ങൾ എങ്ങനെ നടത്തണമെന്ന് ഇനിയും ഈ ജീവിതകഥ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ജീവിതത്തെ പെരുവഴിയിൽ ഇറക്കിവിട്ടു കല്ലിന്മേൽ കല്ല് കെട്ടിപ്പൊക്കുന്ന ആത്മീയധാരികള്‍ക്ക് ഒരു ഗുണപാഠം.
ചികിത്സയ്ക്ക് പോകുമ്പോൾ പണമില്ലല്ലോ എന്ന് ആശങ്കപ്പെടാതെ ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് ദൈവം അയച്ചിട്ട് വന്ന ചിലർ ബില്ല് അടച്ചിരുന്ന അത്ഭുതചരിത്രം. അർബുദബാധിതനായി വിശ്രമിക്കുമ്പോഴും ആന്‍ഡമാന്‍ മിഷനെക്കുറിച്ചു ആകുലപ്പെട്ടിരുന്ന ഒരാൾ. സഭയുടെ കൂദാശകളിലും നിഷ്ഠകളിലും അണുവിട വ്യത്യാസമില്ലാതെ പാലിച്ചയാൾ. കഴിഞ്ഞവർഷം നാലാമത്തെ തൈലാഭിഷേകമാണ് സ്വീകരിച്ചു ബലപ്പെട്ടത്.
ഒന്നുമില്ലായ്മയിൽ നിന്നും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ദൈവം തിരഞ്ഞെടുത്ത ഒരാൾ. എട്ടു സംസ്ഥാനങ്ങളിലാണ് മിഷൻ കേന്ദ്രങ്ങൾ ഉടലെടുത്തത്. നേട്ടങ്ങളത്രയും പുരമുകളിൽ ഘോഷിക്കാതെയും നിരത്തുകളിൽ അച്ചടിച്ച് പ്രദര്‍ശിപ്പിക്കാതെയും യാമങ്ങളുടെ തിരശ്ശീലകൾ നീക്കി മുഖംപൊത്തി കരഞ്ഞൊരാള്‍. സ്ഥാനങ്ങളുടെ മോഹപാത്രങ്ങളുമായി അരമനകളുടെ പിന്നാമ്പുറങ്ങളിൽ അലഞ്ഞു തിരിയാതിരുന്ന ഒരാൾ. ബസുകളിലും മൂന്നാംക്ലാസ് ട്രെയിനിലുമൊക്കെ വിയര്‍പ്പൊട്ടി യാത്ര ചെയ്തും വഴിവക്കുകളിലെ പള്ളി വരാന്തകളിൽ മൂടിപ്പുതച്ചുറങ്ങിയും ഗുരുവിൻ്റെ വഴി പിൻപറ്റി 'മിഷൻ' എന്ന കോശപദം ശരീരത്തെ ബാധിച്ചയാൾ. പുതുപ്പാടി ആശ്രമത്തിന്‍റെ ആരംഭ കാലങ്ങളിൽ ഗുരുവും ഭാഗ്യസ്മരണാർഹനുമായ ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസിന്‍റെ വിളികേട്ട് വീടു വിട്ടയാൾ. സതീർത്ഥ്യനായ തോമസ് റമ്പാച്ചനൊപ്പം പുതുപ്പാടി ആശ്രമത്തിന് അടിസ്ഥാനശില പാകിയൊരാൾ. അന്നുമുതൽ ഈങ്ങാപ്പുഴയുടെ ചരിത്രം മറ്റൊന്നായി. മലങ്കരസഭയ്ക്ക് വാക്കുകള്‍ക്കപ്പുറം കടപ്പാടുള്ള ഒരാൾ.
മരണത്തിന്‍റെ ഇങ്ങേ വാതിൽപ്പടികളില്‍ ചിലരൊക്കെ വ്രണങ്ങളും ദുർഗന്ധങ്ങളും അവശേഷിപ്പിക്കേ അതിനുമപ്പുറം അവിടുന്ന് ഊരിവെച്ച സുഗന്ധം പരത്തുന്ന വിശുദ്ധ പാദുകങ്ങളില്‍ ഞങ്ങൾ ചുംബിക്കുന്നു. നന്‍മാതൃകകൾ അന്യംനിന്നുപോകുന്ന ഈ നാട്ടിൽ വംശനാശഭീഷണി ഉണ്ടായിരുന്ന സ്പീഷീസിൽപ്പെട്ട ഒരു ജീവി(തം) കൂടി മൺമറയുന്നു.
മാർ ഒസ്താത്തിയോസിന്‍റെ കാലവും കാഴ്ച്ചപ്പാടുകളും ആസ്പദമാക്കി ചിത്രീകരിക്കുന്ന 'ദൈവം ദരിദ്രനാകുന്നു' എന്ന് ഡോക്യുഫിക്ഷനുമായി ബന്ധപ്പെട്ട് നടത്തിയ യാത്രയിൽ കിട്ടിയ ഒരു അസുലഭ മുഖാമുഖം സവിനയം അവതരിപ്പിക്കുന്നു.
രചന സംവിധാനം-ഫാ. തോമസ് പി മുകളിൽ
ക്യാമറ- സജി സുവർണം,
എഡിറ്റിങ്- ഫാ. ജെറിന്‍ ജോൺസൺ.
ചിത്രീകരണം തുടരുന്നു.
ആൾക്കൂട്ടത്തിൽ തനിയെ നടന്നവനും ആയിരങ്ങളെ ചേർത്ത് പിടിച്ചവനും.
ഇതാ! ജീവിച്ചു കൊതി തീർന്ന ഒരാൾ. ഭൂമിയിൽ ഏറ്റവും വലിയ സന്തോഷവാനാണ് താനെന്ന് പറയുന്നത് പണക്കൊഴുപ്പിലല്ല ജീവിത സാക്ഷാത്കാരത്തിലത്രെ!. അനാഥരെയും കുഷ്ഠരോഗികളുടെ മക്കളെയും എയ്ഡ്സ് രോഗികളുടെ കുഞ്ഞുങ്ങളെയും കുളിപ്പിച്ചും ചോറ് വാരി കൊടുത്തും ആത്മസമ്പന്നനായ ഒരാൾ.
പ്രസ്ഥാനങ്ങൾ എങ്ങനെ നടത്തണമെന്ന് ഇനിയും ഈ ജീവിതകഥ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ജീവിതത്തെ പെരുവഴിയിൽ ഇറക്കിവിട്ടു കല്ലിന്മേൽ കല്ല് കെട്ടിപ്പൊക്കുന്ന ആത്മീയധാരികള്‍ക്ക് ഒരു ഗുണപാഠം.
ചികിത്സയ്ക്ക് പോകുമ്പോൾ പണമില്ലല്ലോ എന്ന് ആശങ്കപ്പെടാതെ ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് ദൈവം അയച്ചിട്ട് വന്ന ചിലർ ബില്ല് അടച്ചിരുന്ന അത്ഭുതചരിത്രം. അർബുദബാധിതനായി വിശ്രമിക്കുമ്പോഴും ആന്‍ഡമാന്‍ മിഷനെക്കുറിച്ചു ആകുലപ്പെട്ടിരുന്ന ഒരാൾ. സഭയുടെ കൂദാശകളിലും നിഷ്ഠകളിലും അണുവിട വ്യത്യാസമില്ലാതെ പാലിച്ചയാൾ. കഴിഞ്ഞവർഷം നാലാമത്തെ തൈലാഭിഷേകമാണ് സ്വീകരിച്ചു ബലപ്പെട്ടത്.
ഒന്നുമില്ലായ്മയിൽ നിന്നും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ദൈവം തിരഞ്ഞെടുത്ത ഒരാൾ. എട്ടു സംസ്ഥാനങ്ങളിലാണ് മിഷൻ കേന്ദ്രങ്ങൾ ഉടലെടുത്തത്. നേട്ടങ്ങളത്രയും പുരമുകളിൽ ഘോഷിക്കാതെയും നിരത്തുകളിൽ അച്ചടിച്ച് പ്രദര്‍ശിപ്പിക്കാതെയും യാമങ്ങളുടെ തിരശ്ശീലകൾ നീക്കി മുഖംപൊത്തി കരഞ്ഞൊരാള്‍. സ്ഥാനങ്ങളുടെ മോഹപാത്രങ്ങളുമായി അരമനകളുടെ പിന്നാമ്പുറങ്ങളിൽ അലഞ്ഞു തിരിയാതിരുന്ന ഒരാൾ. ബസുകളിലും മൂന്നാംക്ലാസ് ട്രെയിനിലുമൊക്കെ വിയര്‍പ്പൊട്ടി യാത്ര ചെയ്തും വഴിവക്കുകളിലെ പള്ളി വരാന്തകളിൽ മൂടിപ്പുതച്ചുറങ്ങിയും ഗുരുവിൻ്റെ വഴി പിൻപറ്റി 'മിഷൻ' എന്ന കോശപദം ശരീരത്തെ ബാധിച്ചയാൾ. പുതുപ്പാടി ആശ്രമത്തിന്‍റെ ആരംഭ കാലങ്ങളിൽ ഗുരുവും ഭാഗ്യസ്മരണാർഹനുമായ ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസിന്‍റെ വിളികേട്ട് വീടു വിട്ടയാൾ. സതീർത്ഥ്യനായ തോമസ് റമ്പാച്ചനൊപ്പം പുതുപ്പാടി ആശ്രമത്തിന് അടിസ്ഥാനശില പാകിയൊരാൾ. അന്നുമുതൽ ഈങ്ങാപ്പുഴയുടെ ചരിത്രം മറ്റൊന്നായി. മലങ്കരസഭയ്ക്ക് വാക്കുകള്‍ക്കപ്പുറം കടപ്പാടുള്ള ഒരാൾ.
മരണത്തിന്‍റെ ഇങ്ങേ വാതിൽപ്പടികളില്‍ ചിലരൊക്കെ വ്രണങ്ങളും ദുർഗന്ധങ്ങളും അവശേഷിപ്പിക്കേ അതിനുമപ്പുറം അവിടുന്ന് ഊരിവെച്ച സുഗന്ധം പരത്തുന്ന വിശുദ്ധ പാദുകങ്ങളില്‍ ഞങ്ങൾ ചുംബിക്കുന്നു. നന്‍മാതൃകകൾ അന്യംനിന്നുപോകുന്ന ഈ നാട്ടിൽ വംശനാശഭീഷണി ഉണ്ടായിരുന്ന സ്പീഷീസിൽപ്പെട്ട ഒരു ജീവി(തം) കൂടി മൺമറയുന്നു.
മാർ ഒസ്താത്തിയോസിന്‍റെ കാലവും കാഴ്ച്ചപ്പാടുകളും ആസ്പദമാക്കി ചിത്രീകരിക്കുന്ന 'ദൈവം ദരിദ്രനാകുന്നു' എന്ന് ഡോക്യുഫിക്ഷനുമായി ബന്ധപ്പെട്ട് നടത്തിയ യാത്രയിൽ കിട്ടിയ ഒരു അസുലഭ മുഖാമുഖം സവിനയം അവതരിപ്പിക്കുന്നു.
രചന സംവിധാനം-ഫാ. തോമസ് പി മുകളിൽ
ക്യാമറ- സജി സുവർണം,
എഡിറ്റിങ്- ഫാ. ജെറിന്‍ ജോൺസൺ.
ചിത്രീകരണം തുടരുന്നു.